പൊന്നാനി: പൊന്നാനി നഗരസഭയിൽ അനധികൃത താൽക്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച് കോടതി വിധിയെത്തുടർന്നാണ് പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി നിയമിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു. എന്നാൽ വിധി പഠിക്കാതെയാണ് പ്രതിപക്ഷം രംഗത്ത് വന്നിട്ടുള്ളതെന്നും, കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും ചെയർമാൻ പറഞ്ഞു. ഇതോടെ പ്രതിഷേധവുമായി യു.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. ഇതേ സമയം സി.പി.എം കൗൺസിലർമാരും പ്രതിപക്ഷാംഗങ്ങൾക്കെതിരെ നടുത്തളത്തിലെത്തിയതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് കൗൺസിൽ പിരിച്ചു വിടുകയായിരുന്നു.
അനധികൃത നിയമനം സാധൂരികരിക്കുന്ന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇത്തരത്തിൽ അനധികൃതമായി നിയമനം നേടിയവരെ പിരിച്ചു വിടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഈ നിർദ്ദേശം പാലിക്കണമെന്നായിരുന്നു പ്രതിപക്ഷം കൗൺസിലിൽ ആവശ്യപ്പെട്ടത്.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…