This illustration/vector you can use for any purpose related to your business.
കുറ്റിപ്പുറം : മൊബൈൽ ഫോണിലൂടെ നിരന്തരം ശല്യംചെയ്യുന്ന യുവാവിനെ പിടികൂടാൻ ഭർത്താവിനെയും സഹോദരനെയുംകൂട്ടിയെത്തി അധ്യാപിക. തല്ലുകിട്ടിയതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. തിരൂരിലെ സ്കൂൾ അധ്യാപികയാണ് തിങ്കളാഴ്ച കുറ്റിപ്പുറത്ത് വെച്ച് യുവാവിനെ പിടികൂടാൻ ശ്രമം നടത്തിയത്. മൂന്നുമാസമായി യുവാവ് വിവിധ നമ്പറുകളിൽനിന്നു വിളിച്ച് ശല്യംചെയ്യുകയാണ്. അധ്യാപിക വീട്ടുകാരുടെ പിന്തുണയോടെയാണ് യുവാവിനെ പിടികൂടാൻ ശ്രമങ്ങൾ തുടങ്ങിയത്. പലയിടങ്ങളിലുംവെച്ച് കാണാമെന്ന് യുവാവ് പലപ്പോഴായി പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയമാകുമ്പോൾ അയാൾ വിദഗ്ധമായി മുങ്ങും.തുടർന്ന് തന്ത്രപൂർവ്വം ഇയാളെ വിളിച്ചു വരുത്തി കൈകാര്യം ചെയ്യുകയായിരുന്നു തല്ല് കിട്ടിയതോടെ ബൈക്ക് ഉപേക്ഷിച്ചു ഓടിയ ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.
കാളികാവ്: ആളും ബഹളവും വ്യാപാരവും എല്ലാം തകൃതിയായിരുന്ന അടക്കാക്കുണ്ട് അങ്ങാടി ഇപ്പോള്‍ വിജനം. വന്യജീവികളെ പേടിച്ചാണെങ്കിലും കൃഷിയും മറ്റു മേഖലകളും…
ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേർ അറസ്റ്റിൽ ചൂരൽമല: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരൽമലയിൽ പ്രതിഷേധിച്ച ദുരിതബാധിതരുൾപ്പെടെ ആറുപേരെ മേപ്പാടി പൊലീസ്…
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്ക മാകും. നാല് ദിവസങ്ങളിലായി, 15 രാജ്യങ്ങളിലെ അഞ്ഞൂറിലധി കം…
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ്…
എടപ്പാൾ : വട്ടംകുളത്തെ കായിക പ്രേമികൾക്ക് ഇനി ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കാം. ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളത്തെ മിനി…
വട്ടംകുളം: വാർഷിക റിപ്പോർട്ട്, പദ്ധതി നിർവാഹണം, പൊതു ചർച്ച,സംസ്ഥാന കായികമേളയിൽ ടെന്നീസ് മത്സരത്തിൽ കേരള ടീമിൽ ഇടം നേടിയ അഭിരാമി…